ന്യൂയോര്‍ക്ക്: പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്സണ് ആറ് രൂപമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. സ്കിന്‍ കളറും മറ്റും ഇതിലൂടെ മാറ്റം വരുത്തിയിരുന്നു. നാലുതവണ മൂക്കിന്റെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു.
റിഹേഴ്സലിനിടയില്‍ മൂക്ക് പൊട്ടിയതിനെതുടര്‍ന്നാണ് ആദ്യം നടത്തിയത്. ആദ്യ പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാമത്തെ സര്‍ജറി നടത്തിയത്.കവിളുകളും താടിയുമെല്ലാം ഉള്‍പ്പടെ മുഖത്തിന്റെ സര്‍ജറി നടത്തിയിരുന്നതായി ജീവചരിത്രത്തില്‍ പറയുന്നു.
ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിനായി വിവിധ തരത്തിലുള്ള സ്കിന്‍ ബ്ലീച്ചിങ് ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. ഇതുമൂലം ചുവന്ന് വെളുത്ത നിറമാണ് എണ്‍പതുകളില്‍ കാണപ്പെട്ടത്. ഇതുമൂലം ശരീരത്തില്‍ പാണ്ടുകള്‍ ഉണ്ടാവുകയും ചെയ്തു. ജാക്സണ് നെറ്റിത്തടങ്ങളില്‍ വ്യാത്യാസം വരുത്തിയിരുന്നതായി ന്യൂയോര്‍ക്കിലെ ഒരു പ്ലാസ്റ്റിക് സര്ജന് വെളിപ്പെടുത്തിയതായി 2003ല്‍ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ കണ്തടങ്ങള് ഇതുമൂലം വലുതായതായും പറയുന്നു. ചുണ്ടുകളും കണ്‍കുഴികളും ഇത്തരത്തില്‍ മാറ്റം വരുത്തിയതായും സര്ജന് പറയുന്നു. കവിളെല്ലുകളില്‍ സര്‍ജറി നടത്തി പഴയതിനെക്കാള്‍ പിന്നീട് വലുതായി പ്രത്യക്ഷപ്പെട്ടതായും സര്ജന് പറയുന്നു. പാണ്ട് വന്നതില്‍ പിന്നീട് ചര്‍മ്മത്തില്‍ വിവിധതരത്തിലുള്ള ബ്ലീച്ചിങ് ക്രീമുകള്‍ നടത്തിയ കാര്യം ജാക്സണ് നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: