അഹല്യയുടെ സൗന്ദര്യത്തില്‍ മോഹിതനായ ഇന്ദ്രന് അവളെ പ്രാപിക്കണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍ ഗൗതമനെ ഭയമായിരുന്നുതാനും. തക്കംപാര്‍ത്തു കഴിഞ്ഞ ഇന്ദ്രന്
ചെന്തൊണ്ടി വായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടുന്നൊരു തുടക്കാമ്പുമാസ്യദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമുഖന്‍
ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍
സന്തതം മനക്കാമ്പില് സുന്ദരഗാത്രിരൂപം
ചിന്തിച്ചു ചിന്തിച്ചനംഗാന്ധനായ് വന്നാനല്ലോ
ഒരുദിനം പ്രഭാതമാകുന്നതിനുമുമ്പ് കോഴിയുടെ രൂപത്തില്‍ ഗൗതമാശ്രമത്തിനടുത്തുവന്ന് കൂകിയതായും സന്ധ്യാവന്ദനത്തിനു സമയം അതിക്രമിച്ചെന്നു കരുതി ഗൗതമന് നദിയിലേയ്ക്കു ധൃതിപിടിച്ചു നടന്നു. ഉടനെ ഇന്ദ്രന് ഗൗതമന്റെ വേഷം ധരിച്ച് ആശ്രമത്തില്‍ പ്രവേശിച്ച് അഹല്യയെ പ്രാപിച്ചുവെന്ന് എഴുത്തച്ഛന് എന്നാല്‍ മൂലകൃതിയില്‍ വിത്യാസമുണ്ട്. ഒരിക്കല്‍ മുനിവരനായ ഗൗതമന് പുറത്തേയ്ക്കു പോയ തക്കം നോക്കി ഇന്ദ്രന് മുനിയുടെ വേഷത്തില്‍ ആശ്രമത്തില്‍ പ്രവേശിച്ചു. മുനിയും വൈകാതെ അവിടെയെത്തിച്ചേര്‍ന്നു. തന്റെ രൂപത്തില്‍ മറ്റൊരാളെക്കണ്ട് കുപിതനായ ഗൗതമന് നിങ്ങളാരെണന്ന് ചോദിച്ചു. സത്യം പറഞ്ഞില്ലെങ്കില്‍ ഗൗതമശാപത്തില് ഭസ്മമാകുമെന്നു ഭയന്ന് താന്‍ ഇന്ദ്രനാണെന്ന് വെളിപ്പെടുത്തി. നിനക്ക് ആയിരം ലിംഗങ്ങള്‍ ഉണ്ടാകട്ടെയെന്ന് മുനി ഇന്ദ്രനെ ശപിച്ചു. പിന്നീട് ദേവന്മാരുടെ അപേക്ഷപ്രകാരം ബ്രഹ്മാവ് അതിനെ ആയിരം കണ്ണുകളാക്കി മാറ്റി. അന്നുമുതലാണ് ദേവേന്ദ്രന് സഹസ്രനയനനായിത്തീര്ന്നത്. വാല്മീകി രാമായണത്തില്‍ ദേവേന്ദ്രന് വൃഷണങ്ങള്‍ ഇല്ലത്തവനായിത്തീരട്ടെ എന്നാണ് ശാപം. അതനുസരിച്ച് ഇന്ദ്രന്റെ വൃഷണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ദേവന്മാര് ഇന്ദ്രന് ആടിന്റെ വൃഷണങ്ങള്‍ നല്കിയത്രെ.
നിരപരാധിയായ അഹല്യയെ എന്തിനു ഗൗതമന് ശപിച്ചു? പലരും ചോദിക്കുന്ന ചോദ്യമാണ്. അഹല്യ നിരപരാധിയാണോ? വാല്മീകിരാമായണം ബാലകാണ്ഡം സര്‍ഗ്ഗം 48- ശ്ലോകം 17 മുതല്‍ 21 വരെ നോക്കുക. മുനിവേഷത്തില്‍ വന്നത് ഇന്ദ്രനാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ അഹല്യ വേഴ്ചയ്ക്കു തയ്യാറാകുകയാണ്.
ഋതുകാലം പ്രതീക്ഷന്തേ നാര്‍ത്ഥി നസ്സു സമാഹിതേ
സംഗമം ത്വഹമിച്ഛാമി ത്വയാ സഹ സുമദ്ധ്യമേ
(നല്ല ശ്രദ്ധയുള്ളവളേ, കാമീകള് ഋതുകാലം കാത്തിരിക്കാറില്ല. ഹേ സുന്ദരീ ഞാന്‍ നിന്നോടുകൂടി രമിക്കാനാഗ്രഹിക്കുന്നു)
അവള് രമിക്കാനുള്ള ആഗ്രഹംകൊണ്ട് ദുഷിച്ച മനസ്സോടെ ഇന്ദ്രനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ അപേക്ഷ സ്വീകരിച്ചു. അനന്തരം അവള് കൃതാര്‍ത്ഥമായ അന്തരാത്മാവോടുകൂടി ഇന്ദ്രനോട് ഇങ്ങനെ പറഞ്ഞു.
കൃതാര്ത്ഥസ്മി സുരശ്രേഷ്ഠ! ഗച്ച ശീ ഘ്രമിതഃ പ്രഭോ!
ആത്മാനം മാം ച ദേവേശ, സര്‍വദാ രക്ഷ മാനദ!
( ഹേ ദേവശ്രേഷ്ഠ! ഹേ പ്രഭോ! ഞാന്‍ കൃതാര്‍ത്ഥയായി. അങ്ങ് എത്രയും വേഗം ഇവിടെനിന്ന് പോകൂ. സല്‍പ്പേരിനെ കാത്തു രക്ഷിക്കുന്നവനെ. അങ്ങ് എന്നെയും എപ്പോഴും രക്ഷിക്കൂ.
നിരപരാധിയായ ഒരു സ്ത്രീയെ ഗൗതമന് ശപിച്ചതല്ലായെന്നു വ്യക്തമാണ്. കോപിച്ചു വിറച്ച് മൂന്നാമത്തെ പുത്രനായ ചിരകാരിയോട് അമ്മയെ കൊന്നു കളയാന്‍ കല്‍പ്പിച്ചിട്ട് മഹര്‍ഷി പുറത്തേയ്ക്ക് ചാടിപ്പോയി. ഏതുകാര്യവും വളരെ വളരെ ചിന്തിച്ചുപ്രവര്‍ത്തിക്കുന്ന ചിരകാരി അച്ഛന്റെ ആജ്ഞ അനുസരിക്കണമോ അമ്മയെ കൊന്നു പാപം ചെയ്യണമോയെന്ന് ചിന്തിച്ചു കാത്തിരുന്നു. കുറച്ചുനേരം കഴിഞ്ഞ് കോപം തണുത്തപ്പോള്‍ അഹല്യയ്ക്കു വധശിക്ഷ കൊടുക്കേണ്ടിയിരുന്നില്ലായെന്ന് ഗൗതമന് പശ്ചാത്താപിച്ചു. അതിവേഗം മടങ്ങിയെത്തി ചിരകാരി അപ്പോഴും ഒരു തീരുമാനത്തിലെത്തിയിരുന്നില്ല. നന്നായി എന്നുപറഞ്ഞ് മകനെ അനുഗ്രഹിച്ചു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: