ബാര്‍ബഡോസ്: ഐസിസി പ്രസിഡന്റായി മുന്‍ പാക് ഇതിഹാസതാരം സഹീര്‍ അബ്ബാസിനെ തെരഞ്ഞെടുത്തു. ബാര്‍ബഡോസില്‍ ചേര്‍ന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വാര്‍ഷിക യോഗത്തിലാണ് സഹീര്‍ അബ്ബാസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു വര്‍ഷമാണ് കാലാവധി.
നേരത്തെ പ്രസിഡന്റായിരുന്ന ബംഗ്ലാദേശിന്റെ മുസ്തഫ കമാല്‍ കഴിഞ്ഞ ഏപ്രിലില്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിനിടെയുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നായിരുന്നു മുസ്തഫ കമാല്‍ ഐസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചത്. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡാണ് സഹീര്‍ അബ്ബാസിന്റെ പേര് നിര്‍ദേശിച്ചത്.
ഇത്രയും വലിയ സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്. ഇവിടെ എത്താന്‍ സഹായിച്ച ഐസിസിയോടും പാക് ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിയുണ്ടെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു. 67 കാരനായ സഹീര്‍ അബ്ബാസ് 1969 മുതല്‍ 1985 വരെയുള്ള കാലയളവില്‍ പാക്കിസ്ഥാനായി 78 ടെസ്റ്റുകളും 62 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 5062 റണ്‍സും ഏകദിനത്തില്‍ 2572 റണ്‍സുമാണ് സഹീര്‍ അബ്ബാസ് നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: