ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കന്നി ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗതമേഖലയ്ക്ക് പ്രാമുഖ്യം നല്കുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനവിനുള്ള നിര്‍ദേശങ്ങളൊന്നും ഇല്ല.
41,500 കോടി രൂപ വരവും 41129 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കുടിവെള്ളത്തിനും ശുചികരണത്തിനും 1468 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. പദ്ധതി ചെലവിന്റെ 24.05 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വച്ചിട്ടുണ്ട്. പൊതുജനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ബജറ്റവതരണത്തില്‍ മനീഷ് സിസോദിയ പറഞ്ഞു.
ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസമാണ് ബജറ്റായി അവതരിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. രാജ്യത്തെ ആദ്യ സ്വരാജ് ബജറ്റാണ് യാഥാര്‍ത്ഥ്യമായതെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: