പാരിസ്: ഫ്രാന്‍സിലെ ഗ്രനോബിളില്‍ ഭീകരാക്രമണം. കിഴക്കന്‍ ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഗ്രനോബിളിലെ ഫാക്ടറിയിലാണ് ഒരാളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.തലവെട്ടിയ മാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടയാളുടെ കൈയ്യില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദ്രവീകൃത വാതകം നിര്‍മിക്കുന്ന എയര്‍ പ്രൊഡക്ട്സ് എന്ന കമ്പനിയുമായി ബന്ധമുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് ആക്രമണം. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) ആക്രമണം. അക്രമി മുപ്പതുകാരനാണെന്നും ഇയാളെ ഫ്രഞ്ച് ആഭ്യന്തര സുരക്ഷാ സേനയ്ക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടുപേര്‍ വാഹനവുമായി ഫാക്ടറിക്കുള്ളിലേക്കു ഇരച്ചുകയറിയായിരുന്നു ആക്രമണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് വ്യക്തമാക്കി. കാറിനുള്ളില്‍ വച്ചിരുന്ന ബാനറില്‍ അറബിയില്‍ എഴുതിയിരുന്നതായും ഉദ്യോഗസ്ഥന് വ്യക്തമാക്കി. കിഴക്കന്‍ ഫ്രാന്‍സിലെ ഗ്രനോബിളില്‍ സെയ്ന്റ് ക്വിന്റ്റിന് ഫല്ലാവിയെറിലാണ് കെമിക്കല്‍ ഫാക്ടറി.
നിരവധി തവണ ബോംബ് സ്ഫോടനങ്ങളും വെടിവയ്പും ഫാക്ടറിക്കുള്ളില്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ അറസ്റ്റുചെയ്തതായാണ് സൂചന.
കഴിഞ്ഞ ജനുവരി ഏഴിന് പാരിസിലെ ചാര്‍ലി എബ്ദോ വാരികയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ വാരികാ എഡിറ്ററും നാല് കാര്‍ട്ടൂണിസ്റ്റുകളും പോലീസുകാരും ഉള്‍പ്പടെ കൊല്ലപ്പെട്ടത്. തുടര്‍ന്ന് പിന്നീടും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖായിദയുടെ യമന്‍ ഘടകം ഏറ്റെടുത്തിരുന്നു.. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതയിലായിരുന്നു പോലീസ്.
പാരിസില്‍ 17 പേര് കൊല്ലപ്പെട്ട ആക്രമണത്തിനു ശേഷം നടക്കുന്ന ആദ്യത്തെ തീവ്രവാദി ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: