കുവൈറ്റ് : കുവൈറ്റിലെ അല്‍ സവാബീറിലെ ഷിയാ പള്ളിയില്‍ സ്ഫോടനം. വെള്ളിയാഴ്ച നമസ്കാരത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. അതേസമയം, 11 പേര് കൊല്ലപ്പെട്ടുവെന്ന് സംഭവ സ്ഥലത്തുള്ള ഡോക്ടര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
30 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ചാവേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടതായി ആദ്യ റിപ്പോര്‍ട്ട്.അല്‍ സവാബിര് മേഖലയിലെ ഇമാം അല്സാദിഖ് ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനം. റമദാന് മാസമായതിനാല്‍ പള്ളിയില്‍ നിരവധിപ്പേര്‍ എത്തിയിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം, ചാവേര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട് മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഷിയാ പള്ളികളിലൊന്നാണിത്.
അടുത്തിടെ സൗദിയില്‍ ഇതുപോലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ സ്ഫോടനത്തില്‍ ഒട്ടേറെ പേര് കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരര്‍ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. എന്നാല്‍ കുവൈത്തിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: