മോസ്കോ: റഷ്യന്‍ മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ യുവ്ഗിനി മക്സിമോവിച്ച് പ്രിമക്കോവ് (85) അന്തരിച്ചു. സോവ്യറ്റ് യൂണിയന് പ്രബലമായ കാലത്താണു പ്രിമക്കോവ് രാഷ്ട്രീയത്തില്‍ എത്തുന്നത്.
1991 ലെ ഗള്‍ഫ് യുദ്ധകാലത്ത് ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനുമായി കൂടിയാലോചനയ്ക്കു സോവ്യറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് ബാഗ്ദാദിലേക്കു പ്രിമക്കോവിനെയാണ് അയച്ചത്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി.
പിന്നീട് 1996ല്‍ വിദേശ കാര്യമന്ത്രിയായി. ബോറീസ് യെല്‍റ്റ്സിന്റെ കാലത്താണു പ്രിമക്കോവ് പ്രധാനമന്ത്രിയാകുന്നത്. യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ 1929ല്‍ ആണു പ്രിമക്കോവ് ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: