ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ വികസനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഝാര്‍ഖണ്ഢിലെ കാമ്പസ്സിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിടും. ഹസാരിബാഗിലെ ബാര്ഹിയിലുള്ള ഗോരിയ കര്‍മ്മ ഗ്രാമത്തിലെ ആയിരം ഏക്കറിലാണ് കാമ്പസ്സ് സ്ഥാപിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗും ചടങ്ങില്‍ സംബന്ധിക്കും.
സംയോജിത കൃഷി രീതികളിലൂടെ ഈ മേഖലയില്‍ കാര്‍ഷിക വളര്‍ച്ച കൈവരിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. പ്രകൃതി വിഭവ മാനേജ്മെന്റ്, വിള സംരക്ഷണവും പരിചരണവും, പുഷ്പക്കൃഷി, വനശാസ്ത്രം, മൃഗസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക കാര്‍ഷിക ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഗവേഷണങ്ങള്‍ക്കാകും ഇവിടെ മുന്‍ഗണന നല്‍കുക.
മേഖലാ കേന്ദ്രീകൃത ഗവേഷണത്തിനായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബിരുദാനന്തര, ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ സൗകര്യമുണ്ടാകും. ബിരുദാനന്തര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കും ഈ കേന്ദ്രം വേദിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: