റോം: ഉത്തരാഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലെത്തിച്ച 5000 അഭയാര്‍ത്ഥിക്കുട്ടികളെ ഈ വര്‍ഷം കാണാതായി. ഈ കുട്ടികള്‍ വേശ്യാവൃത്തികള്ക്കും മറ്റു ലൈംഗിക തൊഴിലുകള്‍ക്കുമായി വിനിയോഗിക്കപ്പെട്ടിരിക്കാമെന്നാണ് ഭയക്കുന്നത്. ഈ കുട്ടികളെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്കും നിലവില്‍ ഒരു വിവരവുമില്ലെന്നാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ കുട്ടികളെ സമ്പന്ന രാജ്യങ്ങളിലേക്ക് കുട്ടിക്കടത്തുകാര്‍ കയറ്റി അയച്ചതാവുമെന്ന് ആശങ്കപ്പെടുന്നു.
ബ്രിട്ടന്, ജര്‍മ്മനി, സ്കാന്‍ഡിനേവിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കുട്ടികളെ കൊണ്ടുപോയിരിക്കുന്നതെന്നു സംശയിക്കുന്നു. അഭയാര്‍ത്ഥികളെ അന്യരാജ്യങ്ങള്‍ക്കു വിറ്റുവെന്ന് കരുതപ്പെടുന്ന നടപടിക്ക് റോമാണ് വേദിയായതെന്നത് ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണ്.
കുട്ടികള്‍ അഭയാര്‍ത്ഥികളായെത്തിയത് എറിട്രിയ, സുഡാന്, അഫ്ഘാനിസ്താന്, സൊമാലിയ എന്നിങ്ങനെ യുദ്ധമോ ആഭ്യന്തര പ്രശ്നങ്ങളോ കൊണ്ട് അസ്വസ്ഥബാധിതമായ പ്രദേശങ്ങളില്‍ നിന്നാണ്. ഇവരെ ബ്രിട്ടീഷ് നേവി ഇറ്റലിയുടെ തീരത്ത് ഇറക്കി വിടുകയായിരുന്നു .
കാണാതായ 5,110 പേര് ഉള്‍പ്പെടെ 13,000 കുട്ടികളാണ് രക്ഷിതാക്കളോ മുതിര്‍ന്നവരേ ഇല്ലാതെ ഈ വര്‍ഷം ഇതുവരെ ഇറ്റലിയില്‍ എത്തിയിട്ടുള്ളത്. മിക്കവരും കൗമാരക്കാരാണ്. ചിലര്‍ ഒമ്പതുവയസുള്ളവരാണ്. രാജ്യത്താകെ എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 62,000 ആണെന്ന് കുട്ടികളുടെ പാര്‍ലമെന്ററി കമ്മീഷന് അംഗം മിഖേലാ വിറ്റോറിയ ബ്രാംബില്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: