കോതമംഗലം: അപകടത്തില്‍പ്പെട്ട സ്കൂള്‍ ബസിന് സുരക്ഷാ വാതില്‍ ഇല്ല. ഇത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. അപകട സ്ഥലത്തേക്ക് ഓടിയെത്തിയ ജനങ്ങള്‍ ബസ്സില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താന്‍ വഴിയില്ലാതെ കുഴഞ്ഞു. വലിയ മരമായതിനാല്‍ മുറിച്ച് മാറ്റാനുമായില്ല. തുടര്‍ന്ന് ബസ്സ് വെട്ടിപ്പൊളിച്ചശേഷമാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. ബസ്സിന്റെ ജനല്‍ ഗ്ലാസുകള്‍ പൊട്ടിക്കുന്നത് കുട്ടികള്‍ക്ക് പരിക്കേല്ക്കുമെന്നതും രക്ഷാപ്രവര്‍ത്തകരെ വിഷമത്തിലാക്കി.
അധ്യയന വര്‍ഷത്തിന് മുന്നോടിയായി സ്കൂള്‍ ബസ്സുകള്‍ക്ക് ഇത്തവണയും കര്‍ശന സുരക്ഷാ നിബന്ധനകളാണ് മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ചത്. ബസ്സിന്റെ നിറത്തിലുള്‍പ്പെടെ കടുംപിടുത്തം നടത്തിയെങ്കിലും നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറില്‍ ഒതുങ്ങി. പുറത്ത് നിന്നും അകത്ത് നിന്നും തുറക്കാവുന്ന തരത്തില്‍ 150 സെന്റീമീറ്റര്‍ ഉയരത്തിലും 120 സെന്റീമീറ്റര്‍ വീതിയിലുമാണ് സുരക്ഷാ വാതിലുകള്‍ ഘടിപ്പിക്കേണ്ടത്. ഇതില്‍ എമര്‍ജന്‍സി എക്സിറ്റെന്ന് എഴുതിവെക്കണമെന്നും നിയമമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: