ദുബായ്: ഏകദിന ക്രിക്കറ്റില്‍ ഇനി ബാറ്റിംഗ് പവര്‍ പ്ലേ ഇല്ല. ഐസിസി വാര്‍ഷിക ജനറല്‍ബോഡി ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ആദ്യ 10 ഓവറുകളിലെ നിര്‍ബന്ധിത ഫീല്‍ഡിങ് നിയന്ത്രണം ഒഴിവാക്കുകയും 15 മുതല്‍ 40 വരെ ഓവറുകളിലുണ്ടായിരുന്ന ബാറ്റിങ് പവര്‍പ്ലേയും ഒഴിവാക്കിയുള്ള പരിഷ്കാരത്തിനാണ് ഐ സി സി അംഗീകാരം നല്‍കിയത്.
അനില്‍ കുംബ്ലെ അധ്യക്ഷനായ സമിതി കഴിഞ്ഞ മേയില്‍ സമര്‍പ്പിച്ച പരിഷ്ക്കരണ നിര്‍ദ്ദേശങ്ങളാണ് ഐസിസി അംഗീകരിച്ചത്. അവസാന 10 ഓവറില്‍ 30 വാര സര്‍ക്കിളിന് പുറത്ത് 5 ഫീല്‍ഡര്‍മാരെ അനുവദിക്കും. ഏകദിനത്തിലും ട്വന്റി-20യിലും എല്ലാ നോബോളുകള്‍ക്കും ഫ്രീ ഹിറ്റ് അനുവദിക്കാനും തീരുമാനമായി. നേരത്തെ ഫ്രണ്ട് ഫൂട്ട് നോബോളിന് മാത്രമേ ഫ്രീ ഹിറ്റ് അനുവദിച്ചിരിന്നുള്ളു.
അടുത്തമാസം അഞ്ച് മുതല്‍ പുതിയ പരിഷ്ക്കരണങ്ങള്‍ നിലവില്‍ വരുമെന്ന് ഐസിസി മേധാവി ഡേവ് റിച്ചാഡ്സന്‍ പറഞ്ഞു. ബാറ്റ്സ്മാന്മാര്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്ന ഏകദിന ക്രിക്കറ്റില്‍ ഈ പരിഷ്കാരങ്ങള്‍ വരുന്നതോടെ ബൗളര്‍മാര്‍ പിടിമുറുക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: