മഹാരാജാവ് ഇങ്ങനെ പലവിധത്തില്‍ കരഞ്ഞു പറഞ്ഞിട്ടും കൈകേയിയുടെ മനസ്സ് ഇളകിയില്ല. കാല്ക്കല് വീണു നടത്തുന്ന ആ യാചനയുടെ ന്യായത്തെപ്പറ്റി കൈകേയി ഒരക്ഷരം പോലും ഉച്ചരിച്ചില്ല. മറിച്ച് ഭ്രാന്ത് പറയുന്നത് സത്യലംഘനമാണെന്ന് പറഞ്ഞുകൊണ്ട് കൈകേയി തന്റെ കര്‍ക്കശ്യത്തിന് മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ചു. അവള് പറഞ്ഞുരാമന്റെ പേരില്‍ അങ്ങ് ചെയ്ത ശപഥം, അത് മിഥ്യയാക്കരുത്.
സത്യലംഘനം നടത്തിയാല്‍ കീര്‍ത്തി നശിക്കും, പാപം സംഭവിക്കും, സത്യപാലനത്തിനു വേണ്ടി സ്വന്തം ജീവന് നല്കിയ ശൈബ്യനേയും അലര്ക്കനേയും അവള് അനുസ്മരിച്ചു. ഇനിതന്നെ ഉപേക്ഷിച്ചാലും വേണ്ടില്ല തന്റെ നിശ്ചയത്തിന് ഇളക്കമില്ലെന്ന് അവള് ഉറപ്പിച്ചു. മഹാരാജാവെ അങ്ങ് വാക്കു പറഞ്ഞിട്ടിപ്പോള്‍ മാറുന്നു. ഇത് ധര്‍മ്മത്തിനും നീതിക്കും നിരക്കാത്തതാണ്. അങ്ങ് പറഞ്ഞ വാക്ക് പാലിക്കാത്തപക്ഷം.
”അഹം ഹി വിഷമദൈ്യവ പീത്വാ ബഹു തവാഗ്രത:
പശ്യതസ്തേ മരീഷ്യാമി രാമോ യദൃഭിഷിച്യതേ”
രാമനെ അഭിഷേകം ചെയ്താല്‍ അങ്ങയുടെ മുന്നില്‍ വച്ചു തന്നെ ഞാന്‍ വിഷം കഴിച്ച് ചാകും എന്ന് ഭീഷണി മുഴക്കി.
കൈകേയിയുടെ ഇത്തരത്തിലുള്ള ദുര്‍ഭാഷണം കേട്ട് ദുഃഖിതനായ ദശരഥന് ബോധംകെട്ട് താഴെ വീണു. ഇടക്കിടക്ക് ബോധം വീഴുമ്പോഴെല്ലാം രാമാ, രാമാ എന്ന് പ്രലാപനം ചെയ്യുകയും. കൈകേയിയേ നോക്കി ഭര്‍ത്സിക്കുകയും നേര്‍വഴിക്കാക്കാന്‍ യത്നിക്കുകയും ചെയ്തു. പക്ഷെ ഇതൊന്നും കൈകേയിയില്‍ ഒരു മാറ്റവും വരുത്തിയില്ല. രാമനെ വനത്തില്‍ അയക്കരുതെന്നും അയച്ചാല്‍ ആളുകള്‍ തന്നെ നിന്ദിക്കുമെന്നും പല വട്ടം കെഞ്ചിപ്പറഞ്ഞു.
”അനാര്യ: ഇതിമാമാര്യാ: പുത്രവിക്രായകം ധ്രുവമ്
ധിക്കരിഷ്യന്തി രഥ്യാസു സൂരാപം ബ്രാഹ്മണം യഥാ”
സജ്ജനങ്ങള്‍ എന്നെ അനാര്യനെന്നും മകനെ വില്ക്കുന്നവനെന്നും പറഞ്ഞ് മദ്യം കഴിച്ച ബ്രാഹ്മണനെയെന്നപോലെ വഴിനീളെ അപമാനിക്കുമെന്നുള്ളത് തീര്‍ച്ചയാണ്.
വളരെനേരം രാജാവ് ഇങ്ങനെപലതും പറഞ്ഞു നോക്കി. വിനയം കൊണ്ടോ, അനുനയംകൊണ്ടോ കൈകേയിയെ സ്വാധീനിക്കാന്‍ സാദ്ധ്യമല്ലെന്നു കണ്ടപ്പോള്‍ രാജാവ് പിന്നീട് ക്രോധത്തോടെ കൈകേയിയോട് പറഞ്ഞു.
”പ്രതാമ്യവാ പ്രജ്വലവാ പ്രണശ്യവാ
സഹസ്ര ശോ വാ സ്ഫുടിതാംമഹിം വ്രജ
നതേ കരിഷ്യാമി വച: സുദാരുണമ്
മമാഹിതം കേകയരാജ പാംസനി”
എടീ കുലദ്രോഹിയായ കൈകേയി നീ തളര്‍ന്നാലും, കോപിച്ച് തുള്ളിയാലും, വിഷം കഴിച്ച് തുലഞ്ഞാലും, തലതല്ലിച്ചത്താലും, ഭൂമിയില്‍ താണുപോയാലും എനിക്കൊരു ചുക്കുമില്ല. നീ പറയുന്ന ഈ കടുംകൈ ചെയ്യാമെന്ന വാക്ക് ഞാന്‍ ഒരിക്കലും തരില്ല. ഇങ്ങനെ പറഞ്ഞ് ദശരഥന് വീണ്ടും മോഹിച്ചു വീണു. രാത്രി മുഴുവന്‍ ഇടക്കിടെ ബോധം വീഴുന്ന സമയത്ത് കൈകേയിയെ ചീത്തപറഞ്ഞും, അനുനയിപ്പിച്ച് നേര്‍വഴിക്ക് കൊണ്ടുവരാന്‍ പരിശ്രമിച്ചും മഹാരാജാവ് യത്നിച്ചുകൊണ്ടിരുന്നു.
ഒരു വശത്ത് ശപഥം മിഥ്യയാക്കരുത് എന്ന കൈകേയിയുടെ നിര്‍ബന്ധം. മറുവശത്ത് ശ്രീരാമനെ കാട്ടിലേക്കയക്കാതിരിക്കുക എന്ന അവസ്ഥ. ഇതു രണ്ടിനും ഇടയില്‍പ്പെട്ട് രാജാവിന് ദുഃഖ സമുദ്രത്തില്‍ നിമഗ്നനാകാതെ വേറെ വഴിയില്ലല്ലോ. ഒരു രാത്രിക്ക് അദ്ദേഹത്തിന് ഒരു വര്‍ഷത്തിന്റെ ദൈര്ഘ്യമാണനുഭവപ്പെട്ടത്. പക്ഷെ കൈകേയിയാവട്ടെ തെല്ലും വഴങ്ങാതെ വാക്കു പാലിക്കാന്‍ രാജാവിനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. സത്യമെന്ന കയറില്‍ തന്നെ വരിഞ്ഞു മുറുക്കി ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നതില്‍ നിന്നും കെട്ടുപൊട്ടിച്ചു പുറത്തുചാടി സ്വതന്ത്രനാകാന്‍ രാജാവ് ഒരുവിധം ധൈര്യം സമാര്‍ജ്ജിച്ച് മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു. ഇന്നു മുതല്‍ ഞാന്‍ നിന്നെയും മകനേയും ത്യജിച്ചിരിക്കുന്നു.
ഇതുകേട്ട കൈകേയി ക്രുദ്ധയായി അലറി കഠോര ശബ്ദത്തില്‍ രാജാവിനോട് പറഞ്ഞു. എനിക്കുതന്ന വാക്കു പാലിക്കാതെ രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. എത്രയും പെട്ടെന്ന് രാമനെ വിളിച്ച് കാട്ടിലയക്കുക. ഭരതനെ വിളിച്ച് യുവരാജാവായി അഭിഷേകം ചെയ്യിക്കുക. ദശരഥന് വീണ്ടും ബോധഹീനനായി.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: