കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ നടപ്പാക്കണമെന്നു ലോകാരോഗ്യ സംഘടനയുടെ ഫിലാരിയാസിസ് മുന്‍ മേധാവി ഡോ. സി.പി. രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ അവരുടേയും കുടുംബത്തിന്റേയും സാമൂഹ്യ പരിരക്ഷ ഉറപ്പാക്കാം. അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവും ഉഷ്ണമേഖലാ രോഗങ്ങളുടെ വ്യാപനവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഫോര്‍ നെഗ്ലറ്റഡ് ട്രോപ്പിക്കല്‍ ഡിസീസസ്’ വെബ്സൈറ്റിന്റെ ഉല്‍ഘാടനം ഡോ. സി.പി. രാമചന്ദ്രന് നിര്‍വഹിച്ചു.
ചലച്ചിത്രതാരവും സംവിധായകനുമായ മധുബാല്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി. സംരംഭത്തിന്റെ ഗുഡ്വില് അംബാസഡര്‍ ചലച്ചിത്ര താരം ദിലീപ് ആണ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നായര്‍, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം എമരിറ്റസ്സ് പ്രൊഫസര്‍ ഡോ. കെ. എന്‍. പണിക്കര്‍, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. കെ. ലീലാമണി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ലെയന സൂസന് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: