പത്തനംതിട്ട:ആറന്മുള വഴിപാട് വള്ളസദ്യ ബുക്കിംഗിന് ഭക്തജനങ്ങളുടെ തിരക്കേറുന്നു. ഇതിനോടകം 350 ല്‍ അധികം വള്ളസദ്യകളാണ് ബുക്കുചെയ്തു കഴിഞ്ഞത്.തിരക്ക് കണക്കിലെടുക്ക് ഇക്കുറി വള്ളസദ്യ വഴിപാട് ജുലൈ 15 ന് ആരംഭിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആറന്മുള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഇക്കുറി ഒരുദിവസം 10 വള്ളസദ്യകള്‍ മാത്രമേ നടത്തുകയുള്ളൂ.ബാക്കിയുള്ള വള്ളസദ്യകള്‍ ക്ഷേത്രത്തിന് പുറത്തുള്ള ആഡിറ്റോറിയത്തില്‍ നടത്തും. ഇതിനായി പരമ്പരാഗത പാചക സംഘങ്ങളുടെ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇത് ആറന്മുള പാഞ്ചജന്യം ഓഫീസില്‍ ലഭ്യമാണ്.
വള്ളസദ്യകള്‍ നടത്തുന്നതിനായി പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള, സെക്രട്ടറി പി.ആര്.രാധാകൃഷ്ണന്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗോപാലകൃഷ്ണപിള്ള, അസി.കമ്മീഷണര്‍ വേണുഗോപാലന്‍നായര്‍,റിട്ട.ഐജി.പരമേശ്വരന്‍പിള്ള, റിട്ട.ദേവസ്വം അസി.കമ്മീഷണര്‍ ജഗന്മോഹന്ദാസ്, ആറന്മുള ക്ഷേത്രോപദേശകസമിതി സെക്രട്ടറി കെ.അനില്‍കുമാര്‍ എന്നിവരടങ്ങുന്ന വള്ളസദ്യനിര്വ്വഹണസമിതി പ്രവര്‍ത്തിച്ചുവരുന്നു.
പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്.രാധാകൃഷ്ണനാണ് നിര്‍വ്വഹണസമിതി കണ്‍വീനര്‍, പള്ളിയോട സേവാസംഘത്തിന്റെ അഭിമുഖ്യത്തിലുള്ള ഫുഡ് കമ്മിറ്റിയുടെ കണ്‍വീനര്‍ കെ.കെ.ഗോപിനാഥന്‍നായരാണ്.വള്ളസദ്യകള്‍ ബുക്കിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 9446475575 എന്ന നമ്പരില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: