ന്യൂദല്‍ഹി: വിമാനയാത്രയ്ക്ക് ബാഗേജുകള്‍ക്ക് അധിക തുക ഈടാക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളുടെ ആവശ്യമാണ് വ്യോമയാന മന്ത്രാലയം തള്ളിയത്.
കൈവശമുള്ള ബാഗുമാത്രം സൗജന്യമാക്കി 15 കിലോ പരിധി നിശ്ചയിച്ചിരിക്കുന്ന ബാഗേജിന് തുക ഈടാക്കാനായിരുന്നു വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ക്ക് വിമാനക്കമ്പനികള്‍ നല്കിയ ശുപാര്‍ശ.
എന്നാലിത് അപ്രായോഗികവും അംഗീകരിക്കാനാവാത്തതുമാണെന്ന് മന്ത്രാലയം അറിയിക്കുകയായിരുന്നു.
ചെക്കിന് ലഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ ഇളവ് അനുവദിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശം വിമാനയാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കാനുള്ളതായിരുന്നു. ലഗേജുകള്‍ക്ക് കൂടുതല്‍ തുക ഈടാക്കിയാല്‍ വിമാനയാത്രാക്കൂലിയില്‍ വന്വര്ദ്ധനവിനിടയാക്കും. ഇതു തിരിച്ചറിഞ്ഞ് ബാഗേജുകള്‍ക്ക് അധിക തുക ഈടാക്കാനുള്ള ശുപാര്‍ശ തള്ളുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: