കൊച്ചി: മികച്ച പ്രതിഭകളെ കണ്ടെത്തി ചെറുപ്പം മുതലേ പരിശീലനം നല്കി വളര്‍ത്തിയെടുക്കുന്ന രീതിയിലേക്ക് മാറിയാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്ബോളിന് ഭാവിയുള്ളുവെന്ന് മുന്‍ ഇന്ത്യന്ക്യാപ്ടന് ബൈചുങ് ബൂട്ടിയ.
കാല്‍മുട്ടിലെ ആസ്റ്റിയോ ആര്‍ത്രൈറ്റിസിനെക്കുറിച്ച് സനോഫിയുടെ ബോധവല്‍ക്കരണ ക്യാംപെയ്ന്റെ ഭാഗമായി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതില്‍ ജില്ലാ- സംസ്ഥാന തലങ്ങളിലുള്ള ഓരോ ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കും വ്യക്തമായ പങ്ക് നിര്‍വഹിക്കാനുണ്ട്. വേണ്ട രീതിയില്‍ പരിശീലനവും പിന്തുണയും നല്കാന് കഴിയാതിരുന്നത് മൂലം ആയിരക്കണക്കിന് മെസിമാരെയാണ്
ഐ.എം. വിജയനും താനുമെല്ലാം സ്വന്തം പരിശ്രമം കൊണ്ട് ഫുട്ബോള്‍ കളിക്കാരായി മാറിയതാണ്. തങ്ങള്‍ക്ക് മികച്ച കളിക്കാര്‍ക്കൊപ്പം പന്തുതട്ടാന്‍ അവസരം ലഭിച്ചു. ആവശ്യമായ പരിശീലനവും പിന്തുണയും പുതുതലമുറയ്ക്ക് നല്കാന് കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് നല്ലൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയും, ബൂട്ടിയ പറഞ്ഞു
നമ്മുടെ ഫുട്ബോള്‍ രീതികള്‍ മാറണം. ലോകത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഫുട്ബോള്‍ രംഗത്തും മാറ്റങ്ങളുണ്ടാകണം. അണ്ടര്‍ 17 ടീമിനുവേണ്ടി കോച്ച് ഓരോ സംസ്ഥാനത്തും പോയി കഴിവുള്ളവരെ കണ്ടെത്തുന്ന രീതി വളരെ നല്ലതാണ്. ഫെഡറേഷനുകള്‍ തെരഞ്ഞെടുത്ത് വിടുന്ന രീതിക്ക് പുറമേ ഇത്തരത്തിലുള്ള ഒരു സെലക് ഷനും ഗുണകരം.
യുഎഇയെ പോലുള്ള രാജ്യങ്ങള്‍ ലോക ഫുട്ബോളിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതികള്‍ തയ്യാറാക്കിയതിനാലാണ് അവര്‍ക്ക് മികച്ച ടീമുകളായി കിടപിടിക്കാന്‍ കഴിഞ്ഞത്.
പുതിയ കൂട്ടികളില്‍ കഴിവുള്ളവരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. കാല്‍മുട്ടിലെ പരിക്ക് കായികതാരങ്ങളെ പ്രത്യേകിച്ച് ഫുട്ബോള്‍ കളിക്കാര്‍ ഗൗരവത്തോടെ കണ്ട് ചികിത്സ തേടേണ്ടതാണെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: