ചങ്ങനാശ്ശേരി: യുഡിഎഫിനോട് എന്‍എസ്എസിന് മൃദുസമീപനമാണുളളതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ 2015-16 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാല് പപതിറ്റാണ്ടുകളായി മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി സംഘടനയുടെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകള്‍ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിച്ചു.
അണ്‍എയിഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രണം പിന്‍വലിച്ചതും ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന്റെ പേരില്‍ നടന്ന അക്വസിഷന്‍ നടപടി നിര്‍ത്തിവച്ച് വിജ്ഞാപനം ഇറക്കിയതും എയിഡഡ് സ്കൂളുകള്‍ക്കു നല്‍കിവന്ന മെയിന്റനന്‍സ് ഗ്രാന്റ് 3.25 രൂപയില്‍നിന്നും 60 രൂപയായി ഉയര്‍ത്തിയതും യുഡിഎഫ് സര്‍ക്കാര്‍ എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന് ഉദാഹരണമായി സുകുമാരന്‍ നായര്‍ ചൂണ്ടിക്കാണിച്ചു.
സുരേഷ് ഗോപി സഭാ മന്ദിരത്തില്‍ കടന്നുവന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തിയ ശുദ്ധഅഹങ്കാരമാണെന്നും ജനറല്‍ സെക്രട്ടറി. ഇത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് വി.എസ്. അച്യുതാനന്ദന് കെ.കെ. രമയെ കാണാന്‍ പോയതുപോലെയാണ്. അത് ഇവിടെ വേണ്ട. സമസ്ത നായര്‍ സമാജം തിരുവനന്തപുരത്തു നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് ഒ. രാജഗോപാല്‍. എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാത്ത, നായരാണെന്ന് തുറന്നുപറയാന്‍ മടികാണിക്കുന്നയാളാണ് സുരേഷ് ഗോപിയെന്നും സുകുമാരന്‍ നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: