ചങ്ങനാശ്ശേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 101-ാമത് ബജറ്റ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. 101 രൂപയുടെ വരവും അത്രയും തന്നെ ചിലവും പ്രതീക്ഷിക്കുന്ന 2015-16 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പാസാക്കി. ഇന്നലെ നടന്ന പ്രതിനിധി സഭയില്‍ പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കരയോഗതലം മുതല്‍ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും, എന്‍എസ്എസ് സ്ഥാപനങ്ങളുടെ സംരക്ഷണം, നവീകരണം എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ബജറ്റ് പറയുന്നു. നിര്‍മ്മാണം നടന്നുവരുന്ന പെരുന്ന, പന്തളം ആശുപത്രി കെട്ടിടങ്ങള്‍, കൊട്ടിയം ലോ കോളേജ്, സെക്രട്ടറിയേറ്റിന് മുന്നിലുള്ള മന്ദിരം എന്നിവ പൂര്‍ത്തീകരിക്കും. തിരുവനന്തപുരത്ത് മെഡിക്കല്‍-എഞ്ചിനീയറിങ്-എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ ആരംഭിക്കും. പന്തളത്ത് വൃദ്ധസദനം, നിലമ്പൂരില്‍ ആയുര്‍വേദ ആശുപത്രി, കറുകച്ചാലില്‍ ഡി അഡീക്ഷന്‍ സെന്റര്‍, ഗുരുവായൂരില്‍ ഗസ്റ്റ് ഹൗസ് എന്നിവ നിര്‍മ്മിക്കും. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നൂറു കരയോഗങ്ങള്‍ക്ക് മന്ദിരനിര്‍മ്മാണ ഗ്രാന്റ് അനുവദിക്കും. സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ടുമെന്റും ഹ്യൂമന്‍ റിസോഴ്സ് ഡിപ്പോര്ട്ടുമെന്റും വിപുലീകരിക്കും. എല്ലാ കരയോഗങ്ങളിലും ആദ്ധ്യാത്മിക പഠനകേന്ദ്രം ആരംഭിക്കും.
സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ട് പരിഗണനയിലെടുത്ത് അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കന്‍ നടപടി സ്വീകരിക്കണമെന്നു പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിലേക്കാവശ്യമായ നിയമപരമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരും സ്വീകരിക്കണം. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ മുന്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിച്ചതായും പ്രമേയം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഡക്ട് റൂള്‍സിലെ പുതിയതായി കൊണ്ടുവന്ന 67 എ ഭേദഗതിയില്‍നിന്നു നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഒഴിവാക്കണമെന്ന പ്രമേയവും പാസാക്കി.
വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകള്‍, പവര്‍ എയിഡ്ഫണ്ട്, ജീവനക്കാരില്‍നിന്ന് ഈടാക്കി സര്‍ക്കാരിലേക്ക് അടക്കേണ്ടതായ വിവിധ ഇനങ്ങളിലുള്ള ടാക്സ് തുകകള്‍, തോട്ടങ്ങളിലെ ഉത്പന്നങ്ങളില്‍നിന്ന് ഈടാക്കുന്ന വില്പന നികുതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഹോസ്റ്റലുകളിലേയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന കോഷന്‍ ഡിപ്പോസിറ്റുകള്‍ എന്നിവയാണ് പ്രധാന വരവിനങ്ങള്‍. ആസ്ഥാന മന്ദിരത്തിലെ പാര്‍ക്കില്‍ മന്നത്ത് പത്മനാഭന്റെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കുക, പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുക. പെരുന്നയിലെ ഷോപ്പിങ് കോംപ്ലക്സ്, നിര്‍മ്മാണം നടന്നുവരുന്നവയ്ക്കാണ് ബജറ്റില്‍ കൂടുതല്‍ തുക നീക്കിവച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: