കോട്ടയം: ബാര്‍ കോഴ കേസില്‍ ആത്യന്തികമായി സത്യം ജയിക്കുമെന്ന് ധനമന്ത്രി എം എം മാണി.ബാര്‍ കോഴ കേസില്‍ ഹാജരാക്കിയ തെളിവുകളും രേഖകളും വ്യാജമാണെന്ന് തെളിഞ്ഞതായി മാണി പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ്. കോടതിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മാണി പറഞ്ഞു.പാലായിലെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കെ.എം. മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. കോടതിയെ അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അന്വേഷണ ഉദ്യോഗസ്ഥനോടു നിര്‍ദ്ദേശിച്ചു.
അന്വേഷണ റിപ്പോര്‍ട്ടും നിയമോപദേശവും പരിഗണിച്ചാണു കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: