ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി അയച്ച കത്ത് കിട്ടിയിരുന്നെന്ന് ഐസിസി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, വെസ്റ്റിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ കോഴവാങ്ങി ഒത്തുകളിച്ചതായാണു ലളിത് മോദി കത്തില്‍ ആരോപിച്ചത്. 2013 ലാണ് മോദി ഐസിസിക്കു കത്തയച്ചത്.
പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരങ്ങളായ റെയ്നയും ജഡേജയും ബ്രാവോയും വാതുവയ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു. വാതുവയ്പുകാരനായ ബാബ ദിവാനുമായി മൂവര്‍ക്കും ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസി സിഇഒ ആയിരുന്ന ഡേവിഡ് റിച്ചാര്‍ഡ്സനാണു മോദി കത്തെഴുതിയത്. മൂവര്‍ക്കും ഒത്തുകളിച്ചതിനു പ്രതിഫലമായി ബാബ പണവും ഫ്ളാറ്റും നല്‍കിയതായും കത്തില്‍ മോദി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: