സുരേഷ് ഗോപിയെ എന്‍എസ്എസ് പ്രതിനിധി സമ്മേളനം നടക്കുന്ന ഹാളില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരിക്കുന്നു.സുരേഷ് ഗോപി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജനറല്‍ സെക്രട്ടറിയെ കണ്ടിട്ട് പോകാന്‍ ആയിരിക്കും അവിടെ ചെന്നത് എന്നുവേണം ന്യായമായി വിചാരിക്കാന്‍. തന്നെപോലെ പ്രശസ്തനായ ഒരു വ്യക്തി (നായര്‍ സമുദായാംഗമാണോ അല്ലയോ എന്നുള്ളതല്ല പ്രാഥമികമായ കാര്യം) സമാധിയില്‍ ചെന്നിട്ടു സമുദായ സംഘടനയുടെ കാര്യകര്‍ത്താവിനെ കാണാതെ പോകുന്നത് ശരിയല്ല എന്ന് സുരേഷ് ഗോപിക്ക് തോന്നിയിരിക്കണം. (കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് മന്നം സമാധിവരെ ചെന്നിട്ടു തന്നെകാണാന്‍ ഓഫീസില്‍ തന്റെ സമയത്തിനു വന്നില്ല എന്ന കാരണത്താല്‍ കോപിച്ചു ‘മരുന്ന് കഴിക്കാന്‍’ പോയ കാര്യവും തുടര്‍ന്ന് എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി തന്നെ സ്വയം ‘നായന്മാരുടെ പോപ്പ്’ ആയി പ്രഖ്യാപിക്കുകയും ചെയ്തത് കേരളത്തില്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ ഉണ്ടാകണം.) അക്കാര്യം ഓര്‍മ്മയുള്ളത് കൊണ്ടുകൂടിയാകണം സുരേഷ് ഗോപി സുകുമാരന്‍ നായരെ വിഷമിപ്പിക്കണ്ട എന്ന് കരുതി സമ്മേളനഹാളില്‍ ചെന്നത്. അല്ലാതെ അവിടെ ഒരു ‘ഷോ’ കാണിക്കാന്‍ ആയിരിക്കില്ല.
സുരേഷ് ഗോപിയെ പരസ്യമായി ഹാളില്‍നിന്ന് ഇറക്കിവിട്ടതിലൂടെ ഒരു വലിയ സംഘടനയുടെ തലപ്പത്തുള്ള ആള് എന്ന നിലയില്‍ ഒരിക്കല്‍ സ്വയം ‘പോപ്പ്’ ആയി പ്രഖ്യാപിച്ച സുകുമാരന്‍ നായര്‍ ഇന്ന് സ്വയം തികഞ്ഞ അല്‍പ്പനായി ഇടിച്ച് താഴ്ത്തുകയാണ് ചെയ്തത് എന്ന് തോന്നുന്നു.
ഇന്ന് നിരവധി നായര്‍ സമുദായാംഗങ്ങള്‍ പല മാധ്യമങ്ങളിലൂടെ ജനറല്‍ സെക്രട്ടറിയോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍ അദ്ദേഹം തന്റെ നടപടിക്കു കാരണമാകാന്‍ എന്ത് പ്രവൃത്തിയാണ് സുരേഷ് ഗോപിയില്‍ നിന്ന് ഉണ്ടായത് എന്ന് വ്യക്തമാക്കാന്‍ തയാറാകണം. അതിനു അദ്ദേഹത്തിനു ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: