ശബ്ദവും മനസ്സും ജഞാനവും ഏകീകൃതമാവണം. എങ്കില്‍മാത്രമേ ശ്രവണം ഫലപ്രദമാകയുള്ളൂ. ശബ്ദം എന്നത് സത്യവസ്തുവിന്റെ നാദസ്വരൂപമാണ്. ആത്മചൈതന്യത്തിന്റെ സ്പന്ദങ്ങളും തപസ്വയുടെയും അനുഭൂതിയുടേയും ശക്തികളും ഏകീഭവിച്ച് ശബ്ദത്തില്‍ ഉള്‍ക്കൊള്ളുന്നു. മനസ്സെന്നാല്‍ ഏകാഗ്രമാക്കപ്പെട്ട ശ്രദ്ധയുടെ പ്രഭാവമെന്നാണര്ത്ഥം. ജ്ഞാനമെന്നാല് ഈശ്വരമഹത്വത്തെക്കുറിച്ചും ഗുരുവാക്യത്തിലടങ്ങിയിരിക്കുന്ന മഹത്തായ ആശയത്തെകുറിച്ചുമുള്ള അവബോധമെന്നാണര്ത്ഥം.
ശബ്ദം, ശ്രവണേന്ദ്രിയദ്ധ്വാരാ അന്തഃപ്രവേശിക്കുന്നു. ഏകാഗ്രമായ അവസ്ഥയില്‍ മനസ്സ് ആ ശബ്ദത്തെ സ്വീകരിക്കുന്നു. എന്നാല്‍ ശബ്ദത്തിന്റെ പൊരുള്‍ ഗ്രഹിക്കപ്പെടുന്നത് ബുദ്ധിയിലാണ്. ഉപദേശവാക്യത്തിന്റെ അര്ത്ഥജ്ഞാനത്തെ ഗ്രഹിക്കാന്‍ ബുദ്ധിക്ക് കഴിയുന്നില്ലെങ്കില്‍ ശ്രവണത്തിനുള്ള അര്‍ഹതപോലും ഒരുവന് നേടിയിട്ടില്ലെന്നാണു വേദാന്തവിവക്ഷ. ശബ്ദം കാതുകള്വഴി കേള്‍ക്കുന്നു. അതിന്റെ അര്‍ത്ഥം ബുദ്ധിയില്‍കൂടി ധരിക്കുന്നു. ആത്മജ്ഞാനം മുഖേന തത്വത്തെ അഥവാ സത്യവസ്തുവിനെ ഗ്രഹിക്കുന്നു. ശബ്ദം സ്ഥൂലവും ജ്ഞാനത്തിന്റെ പരിധിയില്‍പ്പെടുന്നു. എന്നാല്‍ സത്യവസ്തുവാകട്ടെ അപരോക്ഷാനുഭൂതിയില്‍ മാത്രമാണ് സ്വയം അനാവൃതമാകുന്നത്. നിങ്ങള്‍ സമഗ്ര ശ്രദ്ധയോടെ ആയിരിക്കണം ഗുരുവാക്യം ശ്രവിക്കുന്നത്.
നിങ്ങളുടെ ശരീരമാകെത്തന്നെ ശ്രവണേന്ദ്രിയമായിത്തീരണം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ സകല ഘടകങ്ങളും ഇതില്‍ സഹകരിക്കണം. ഉപദേശം ശബ്ദരൂപത്തിലോ മൗനരൂപത്തിലോ ആയാലും കാരണത്തെ ആശ്രയിച്ചിരിക്കും. ശ്രദ്ധാപൂര്‍വം വര്‍ത്തിക്കുന്ന ശ്രവണേന്ദ്രിയം വഴി ഉപദേശവാക്യം ബുദ്ധിയില്‍ എത്തണം. എങ്കില്‍മാത്രമേ പ്രബുദ്ധത ഉണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: