ശ്രീനഗര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ഹവാല പ്പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീര്‍ യുവാക്കള്‍ക്ക് ഒഴുകിയെത്തുന്നു. ഇത് സുരക്ഷാസേനയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാകുന്നു.
മുന്‍ റോ മേധാവി എ.എസ്. ദൗളത് ആണ് ഇത്സംബന്ധിച്ച് പഠനം നടത്തിയത്. 1990മുതല്‍ കശ്മീര്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. പുതിയ വെല്ലുവിളി നേരിടുന്നതിനുള്ള നടപടിക്രമങ്ങള്‍ എടുത്തിട്ടുള്ളതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തെക്ക്, വടക്ക് കശ്മീര്‍ മേഖലകളിലാണ് ഭീകരന്മാര് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുള്‍ മുജാഹിദ്ദിന്‍ ഗ്രൂപ്പാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ജെയ്ഷേ -ഇ മുഹമ്മദ് ഗ്രൂപ്പും ചിലമേഖലകളില്‍ ഉണ്ട്. ഈ രണ്ടു ഗ്രുപ്പുകളിലും കശ്മീര്‍ യുവാക്കള്‍ ഈയിടെയായി ചേരുന്നത് വലിയ ഭീഷണിയായിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ജനുവരിക്ക് ശേഷം പ്രദേശിക റിക്രൂട്ട്മെന്റ് വളരെ കുറഞ്ഞിട്ടുണ്ട്.
തെക്കന്‍ കശ്മീരില്‍ നിന്നും മാര്‍ച്ചില്‍ 50 ആണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുള്ളവരാണ് കാണാതായിട്ടുള്ളത്. ഇവര്‍ സമീപഭാവിയില്‍ എകെ 47 ആയുധവുമായി പ്രത്യക്ഷപ്പെടുമെന്നാണ് സുരക്ഷാ സൈനികരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: