ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ബ്രാഞ്ച് മേധാവിയായി മുകേഷ് കുമാര്‍ മീണയെ നിയമിച്ച ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങിന്റെ നടപടി സ്റ്റേചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. നിയമനം ചോദ്യം ചെയ്ത് ദല്‍ഹിയിലെ കേജ്രിവാള് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണിത്. ലഫ്.ഗവര്‍ണ്ണറുമായും കേന്ദ്ര സര്‍ക്കാരുമായും നിരന്തരം പോരടിക്കുന്ന ദല്‍ഹി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി നടപടി.
കേസില്‍ സര്‍ക്കാരിന് ഇടക്കാല ആശ്വാസം നല്കാനാവിെല്ലന്ന് കോടതി വ്യക്തമാക്കി. നിയമനക്കാര്യത്തില്‍ വിശദീകരണം നല്കാന് കോടതി കേന്ദ്ര സര്‍ക്കാരിനോടും ലഫ്റ്റനന്റ് ഗവര്‍ണ്ണറോടും നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ജൂണ്‍ എട്ടിനാണ് ലഫ്. ഗവര്‍ണ്ണര്‍ മീണയെ അഴിമതി വിരുദ്ധ ബ്രാഞ്ച് മേധാവിയായി നിയമിച്ചത്. നിയമനത്തെ കേജ്രിവാള് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
എസ്.എസ്. യാദവിനെയാണ് അഴിമതി വിരുദ്ധ ബ്രാഞ്ച് മേധാവിയായി കേജ്രിവാള് നിയമിച്ചത്. എന്നാല്‍ ഇതംഗീകരിക്കാന്‍ ലഫ്.ഗവര്‍ണര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മീണയെ ഓഫീസില്‍ പോലും കയറ്റുവാന്‍ അനുവദിക്കില്ലായെന്നായിരുന്നു കേജ്രിവാളിന്റെയും മറ്റും നിലപാട്. യാദവ് തന്റെ ജീവന് പോലും ഭീഷണി ഉയര്‍ത്തുകയാണെന്ന് മീണ ആരോപിച്ചിരുന്നു. ഇന്നലെ ഹൈക്കോടതി യാദവിനോട് മീണയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുവാനാണ് നിര്‍ദ്ദേശിച്ചതും കേജ്തരിവാളിന് തിരിച്ചടിയായി.
തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ലഫ്.ഗവര്‍ണറെക്കൊണ്ട് ഭരണം നടത്തുവാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കേജ്രിവാളിന്റെ നേരത്തെയുള്ള ആരോപണം. ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം ലഫ്.ഗവര്‍ണര്‍ക്കാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ഇതാണ് കാണിക്കുന്നതെന്നും എഎപി പറയുന്നത്. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും ഭരണ ടീമിനെ തെരഞ്ഞെടുക്കുവാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
ദല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട തലവന്‍ എന്ന നിലയില്‍ ഇക്കാര്യം കേജ്രിവാളിന് ചെയ്യാവുന്നതാണ്. ഒരുമുതിര്‍ന്ന ഐഎഎസ് ഓഫീസറെ ദല്‍ഹി സെക്രട്ടറിയേറ്റില്‍ പൂട്ടിയിട്ട സംഭവവുമുണ്ടായിരുന്നു. എന്നാല്‍ ഇന്നലത്തെ കോടതി നിലപാടൊടെ കേജ്രിവാള് ആകെ പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: