കൊച്ചി:തൊഴുപുഴയില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലമോഷ്ടിച്ച സംഭവം തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം (ജൂഡീഷ്യല്‍) ആര്. നടരാജന്.തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത 2065/14 നമ്പര്‍ കേസ് സിഐ അനേ്വഷിക്കാനാണ് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നത്.കോലാനിക്കര സ്വദേശിനി സിന്ധുസാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2014 ഡിസംബര്‍ 6 ന് രാത്രി സിന്ധു ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം. 3 പവന്റെ താലിമാല നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. സംഭവംനടന്ന് പിറ്റേന്ന് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സംശയിക്കുന്നയാളെ ചൂണ്ടികാണിച്ചിട്ടും പ്രതിയെക്കുറിച്ച് അനേ്വഷിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
കമ്മീഷന് ഡിവൈഎസ്പിയില്നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.2065/14 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി.
നിരവധിപേരെ ചോദ്യംചെയ്തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചില്ല. ഡിസംബര്‍ 7 നാണ് പരാതി നല്‍കിയതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ 9 നാണെന്ന് കമ്മീഷന് കണ്ടെത്തി.കേസെടുക്കാന്‍ വൈകിയതെന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ടിലില്ല.പ്രതിയെ അടിയന്തരമായി പിടികൂടാന്‍ നടപടിയെടുക്കണമെന്ന് കമ്മീഷന് ഇടുക്കി ജില്ലാപോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: