ന്യൂദല്‍ഹി:ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2011നുശേഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അറുനൂറിലധികം പേര് കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. വിവരാവകാശ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലത്തോട് ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുപ്രകാരം 2011നുശേഷമുണ്ടായ വിഘടനവാദികളുടേയും ഭീകരരുടേയും ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 614 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ 3493 ഭീകരാക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. 2011 മുതല്‍ 2015 മെയ് 31നുമിടയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 721 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലീസ് സേനകളെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 812 കോടി രൂപ ചെലവഴിച്ചതായി മറ്റൊരുചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2012-13, 2014-15 സാമ്പത്തിക വര്‍ഷത്തില്‍ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്‍ഡിച്ചറില്‍(എസ്ആര്‍ഇ) ഉള്‍പ്പെടുത്തി ആസാമിന് 374 കോടിയും നാഗാലാന്‍ഡിന് 169 കോടിയും കേന്ദ്ര സഹായം നല്കി. അതുപോലെ തന്നെ മണിപ്പൂര്‍ (83 കോടി), ത്രിപുര (81 കോടി), മേഘാലയ (29കോടി), അരുണാചല്‍ പ്രദേശ് (73 കോടി) എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസാഹായം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: