തിരുവനന്തപുരം: ആരോഗ്യരംഗത്ത് സ്വകാര്യാശുപത്രികളും മെഡിക്കല്‍ ലാബുകളും നടത്തുന്ന ചൂഷണം തടയുന്നതിനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷന് ആന്റ് റെഗുലേഷന്) ബില്‍ ഈ നിയമസഭാസമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു.
ബില്ല് പാസാവുന്നതോടെ ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങള്‍ക്ക് പരിഹാരമാവും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 750 ലാബുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സേഫ് കേരളയുടെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യലാബുകളില് ആരോഗ്യവകുപ്പ് പരിശോധന നടത്തിവരികയാണ്. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: