ബര്‍ദ്വാന്‍: ഉത്തര്‍ പ്രദേശിലെ ബര്‍ദ്വാനില്‍ 14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒരു വിദ്യാര്‍ത്ഥി ഒളിവിലാണ്.
കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. ബിസ്ക്കറ്റ് വാങ്ങാന്‍ കടയില്‍ പോകുന്നവഴി യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ട പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കടയില്‍ പോകുന്ന വഴി ബൈക്കിലെത്തിയ സംഘം കുട്ടിയെ ബൈക്കില്‍ പിടിച്ച് കേറ്റുകയും രണ്ട് കിലോമീറ്റര്‍ അലെയുള്ള വയലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതികള്‍ കുട്ടിക്ക് മയക്കുമരുന്ന് നല്കിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പോലീസിന് മൊഴി നല്കി.
വയലിലുടെ പോവുകയായിരുന്ന കര്‍ഷകനാണ് കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടി കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടി സങ്കടത്തിലായിരുന്നു. പിന്നീട് ലക്നോവിലുള്ള സഹോദരി ഫോണ്‍ വിളിച്ചപ്പോള്‍ കുട്ടി കാര്യം സഹോദരിയോട് പറഞ്ഞു. പിന്നീട് സഹോദരി വിവരം മാതാപിതാക്കളെ അറിയിക്കുകയും, അവര്‍ പരാതി നല്‍കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വൈദ്യ പരിശോധനയില്‍ തീപ്പെട്ടി, പ്ലാസ്റ്റിക്, തുണി, ഒരിഞ്ച് നീളമുള്ള തടിക്കഷണം എന്നിവ കടത്തിയതായി തെളിഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ആര്.കെ.എസ് റാത്തോര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: