ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ജയലളിത 1.51 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചു. 1.6 ലക്ഷം വോട്ടുകളാണ് ജയലളിത നേടിയത്. പതിനാറ് പോസ്റ്റല്‍ വോട്ടുകളും ജയലളിത സ്വന്തമാക്കി. ജയലളിതയുടെ എതിരാളിയായ സിപിഎം സ്ഥാനാര്‍ത്ഥി സി. മഹേന്ദ്രന് 9690 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആയിരത്തോളം നിഷേധ വോട്ടുകളും ലഭിച്ചു.
ഡിഎംകെ. ഉള്‍പ്പെടെയുള്ള മുഖ്യപ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സി. മഹേന്ദ്രനും സ്വതന്ത്രനായി മത്സരിക്കുന്ന ട്രാഫിക് രാമസ്വാമിയുമാണ് ജയലളിതയ്ക്കെതിരെ മത്സര രംഗത്തുള്ള പ്രമുഖര്‍. ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ജയലളിത മികച്ച ഭൂരിപക്ഷത്തില്‍ മുന്നേറ്റം തുടരുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ജയലളിതയെ തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യ ആശംസകള്‍ അറിയിച്ചു. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് ജയലളിത നന്ദി പറഞ്ഞു. സംസ്ഥാനത്ത് 2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന ഫലത്തിന്റെ സൂചനയാണ് തന്റെ മികച്ച വിജയമെന്ന് ജയലളിത പറഞ്ഞു. മുഖ്യമന്ത്രിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.
2011ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയ്ക്ക്് 2014ല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഒ. പനീര്‍ശെല്‍വമായിരുന്നു മുഖ്യമന്ത്രി പദം അലങ്കിരിച്ചിരുന്നത്. അടുത്തിടെ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് 2015 മേയ് മൂന്നിന് വീണ്ടും അവര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിതയ്ക്ക് മത്സരിക്കാനായി എഐഎഡിഎംകെ. എം.എല്‍.എ വെട്രിവേല്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ആര്. കെ. നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: