ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയും മുന്‍കേന്ദ്ര മന്ത്രിയുംസുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ നുണപരിശോധനക്ക് വിധേയനാക്കുവാന്‍ പോലീസ് ഒരുങ്ങുന്നു. സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) മാണ് ഇത് സംബന്ധിച്ച് നീക്കം നടത്തുന്നത്.
നേരത്തെ ശശി തരൂരിന്റെ സഹായികള്‍ ഉള്‍പ്പടെ ആറുപേരെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. തരൂരിന്റെ വീട്ടുജോലിക്കാരന് നാരായണ്‍ സിങ്, ഡ്രൈവര്‍ ബജ്രംഗി, കുടുംബ സുഹൃത്ത് സഞ്ജയ് ദിവാന് എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരെകൂടാതെ എസ്.കെ. ശര്‍മ്മ, വികാസ് അഹാല്വത്, സുനില്‍ താക്കൂര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു.
സുനന്ദയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ ഉള്‍പ്പടെ നൂറ് ചോദ്യങ്ങളാണ് നുണപരിശോധനക്കായി തയ്യാറാക്കിയിരുന്നത്. പാക്കിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
2014 ജനുവരി 17നാണ് ലീലാ പാലസ് ഹോട്ടലിമുറിയില് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ പാക്കിസ്ഥാന് കാമുകിയെ ചൊല്ലി സുനന്ദ നിരന്തരം വഴക്കിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പോലീസ് നിരവധി വട്ടം ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: