ജകാര്‍ത്ത : ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് 113 പേര് മരിച്ചു. ഹെര്‍ക്കുലീസ് സി-130 വിമാനമാണ് തകര്‍ന്നു വീണത്. സുമാത്ര ദ്വീപിലെ മെഡാന് നഗരത്തില്‍ ജനവാസ കേന്ദ്രത്തിലെ വീടുകള്‍ക്ക് മുകളിലാണ് വിമാനം തകര്‍ന്നു വീണത്.
മെദനില്‍ നിന്നും നടുനയിലേക്ക് പോയ വിമവനമാണ് അപകടത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ നിരവധി വീടുകളും ഒരു ഹോട്ടലും തകര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി.
ജങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഇന്‍ഡോനേഷ്യന്‍ ദുരന്ത നിവാരണ സേനയുടെ പ്രതിനിധി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 113 പേരും മരിച്ചെന്ന് സൈനിക വക്താവ് അറിയിച്ചു.
തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. അതേസമയം അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: