തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു ഡിഎംആര്‍സിയും സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ തര്‍ക്കമില്ലെന്നു പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 12 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി അഞ്ചു വര്‍ഷം കൊണ്ടും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നാലു വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: