മെഡാന്: ഇന്തോനേഷ്യന്‍ സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനം തകര്‍ന്നു മരിച്ചവരുടെ എണ്ണം 141 ആയി. സുമാത്ര ദ്വീപിലെ ജനവാസകേന്ദ്രമായ മെഡാനിലാണു ഹെര്‍ക്കുലീസ് സി-130 വിഭാഗത്തില്‍പ്പെടുന്ന വിമാനം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്നു രണ്ടുമിനിറ്റിനകം വിമാനം തകര്‍ന്നുവീഴുകയായിരുന്നു. 12 ജീവനക്കാരടക്കം 122 പേരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനാവശിഷ്ടങ്ങള്‍ പതിച്ചതു ജനവാസപ്രദേശത്തായതിനാലാണു മരണസംഖ്യ ഉയര്‍ന്നത്.
ഒരു മസാജ്പാര്ലറിനും ഹോട്ടലിനും മുകളിലാണു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. സൈനികരുടെ കുടുംബാംഗങ്ങളായിരുന്നു വിമാനത്തിലെ യാത്രക്കാരില്‍ ഏറെയുമെന്നു മെഡാനിലെ വ്യോമതാവള വക്താവ് അറിയിച്ചു. 1964ല്‍ നിര്‍മിച്ച ഹെര്‍ക്കുലീസ് വിമാനമാണു ദുരന്തത്തിനിരയായത്. ഹെര്‍ക്കുലീസ് സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. മെഡാനില്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ വിമാനാപകടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: