ന്യൂദല്‍ഹി: മുന്‍ ഐപിഎല്‍ മേധാവി ലളിത് മോദി വാഗ്ദാനം ചെയ്ത ജോലി താന്‍ നിഷേധിച്ചിരുന്നതായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഭര്‍ത്താവും മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശല്‍. ലളിത് മോദി സ്വരാജ് കൗശലിന് ജോലി വാദ്ഗാനം ചെയ്തിരുന്നതായുള്ള ഇമെയില്‍ സന്ദേശം പുറത്തുവന്നതിനു മറുപടി നല്‍കുകയായിരുന്നു സ്വരാജ്.
ഇരുപത് വര്‍ഷമായി ലളിത് മോദിയുടെ അഭിഭാഷകനാണ് താനെന്നും ഇന്‍ഡോഫില്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം ലളിത് മോദി തനിക്ക് വാദ്ഗാനം ചെയ്തിരുന്നതായും സ്വരാജ് കൗശല്‍ പറഞ്ഞു. എന്നാല്‍ ലളിത് മോദിയുടെ വാദ്ഗാനം താന്‍ സ്വീകരിച്ചിരുന്നില്ല. 2015 ഏപ്രില്‍ 15നാണ് ലളിത് മോദിയുടെ ഇമെയില്‍ ലഭിക്കുന്നത്. ഏപ്രില്‍ 24ന് ഇതു നിരസിച്ച് മറുപടിയും നല്കി, സ്വരാജ് കൗശല്‍ പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ ഗ്രസിനും മാധ്യമങ്ങള്‍ക്കുമെതിരെ ബിജെപി പ്രതികരിച്ചു. മതിയായ യോഗ്യതകളുള്ള ഒരാള്‍ക്ക് തികച്ചും പ്രൊഫഷണലായി ജോലി വാദ്ഗാനം ചെയ്താല്‍ അതിലെന്താണ് വിവാദമെന്നും, ജോലി നിരസിക്കുകയാണുണ്ടായെന്നും ബിജെപി നേതാവ് നളിന്‍ കോലി പ്രതികരിച്ചു.
ഇത്തരം കാര്യങ്ങളൊക്കെയാണ് വിവാദമുണ്ടാക്കുന്നതെങ്കില് രാജ്യത്തു നടക്കുന്ന ഓരോ കാര്യത്തിലും വിവാദമുണ്ടാക്കാനാകും. പ്രഗല്ഭര്ക്ക് വിവിധ സ്ഥാനങ്ങളിലേക്ക് ക്ഷണമുണ്ടാകുന്നതിലെന്താണ് പ്രശ്നമെന്നും നളിന്‍ കോലി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: