ഹോസ്റ്റണ്: പെറുവിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ ‘ഗ്രാന്‍ഡ് ഓഫീസര്‍’ പുരസ്ക്കാരം ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന്. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനിലൂടെ നടത്തുന്ന സാമൂഹ്യസേവനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ‘മെഡലാ ഡി ലാ ഇന്റഗ്രേഷന്‍ യെന്‍ എല്‍ ഗ്രാഡോ ഡി ഗ്രാന്‍ ഒഫീഷ്യല്‍’ എന്ന പേരിലുള്ള ബഹുമതി നല്‍കിയാണ് ലിമയിലെ ആന്‍ഡിയന്‍ പാര്‍ലമെന്റ് ആദരിപ്പിച്ചത്.
പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട് സ്പാനിഷിലാണ് പ്രസംഗം ആരംഭിച്ചത്. പ്രസിഡന്റിനും സഭക്കും അംഗങ്ങള്‍ക്കും ശ്രീ ശ്രീ നന്ദി പറഞ്ഞു. മുഴുവന്‍ ഭൂഖണ്ഡത്തിലും അക്രമരഹിതമായ മാനസിക പിരിമുറുക്കമില്ലാത്ത ഒരു അന്തരീക്ഷത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമസ്തേ പറഞ്ഞ് അതിന്റെ അര്‍ത്ഥം വിശദീകരിച്ചു കൊണ്ടാണ് ശ്രീ ശ്രീ പ്രസംഗം അവസാനിപ്പിച്ചത്.
മൂന്ന് തലത്തിലുള്ള ആശയവിനിമയം ആവശ്യമാണ്. ഒന്ന് അവനോട് തന്നെ. അതുപോലെ സമൂഹത്തോടും പ്രകൃതിയോടും ആശയവിനിമയം ആവശ്യമാണെന്നും രവിശങ്കര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുമായും പെറു പ്രസിഡന്റ് അന മറിയ സോളാര്സാനോ, ലിമ സിറ്റി മേയര്‍ ലൂയിസ് കസ്റ്റാന്ഡ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: