അഹലേ്യാദ്ധാരണം കഴിഞ്ഞ് വിശ്വാമിത്രന് രാമലക്ഷ്മണന്മാരോടു പറഞ്ഞു, ”ഹേ വത്സ, നമുക്കിനി ജനകന്റെ മിഥിലാപുരിയിലേക്കുപോകാം. അവിടത്തെ യജ്ഞോത്സവം കണ്ട് പരമേശ്വരചാപത്തെയും കണ്ടു വന്ദിച്ചശേഷം അയോദ്ധ്യയിലേക്കു മടങ്ങാം.” ഗംഗയുടെ അക്കരെക്കടക്കണം. അവര്‍ തോണിയില്‍ കയറാന്‍ പോയപ്പോള്‍ തോണിക്കാരന് ശ്രീരാമന് കയറാന്‍ പാടില്ലെന്ന് എതിര്‍ത്തു.
അദ്ധ്യാത്മരാമായണം മൂലത്തിലുള്ള രസകരമായ ഇക്കഥ എഴുത്തച്ഛന് കിളിപ്പാട്ടില്‍ വിട്ടുകളഞ്ഞു. വള്ളക്കാരന് പറയുന്നു.” ഹേ നാഥാ, അങ്ങയുടെ പാദങ്ങളില്‍ എന്തിനേയും മനുഷ്യനാക്കാന്‍ കഴിയുന്ന ചൂര്‍ണ്ണമുണ്ടെന്നു പ്രസിദ്ധമാണ്. അങ്ങ് കല്ലിനെ സ്ത്രീയാക്കിത്തീര്‍ത്തു. കല്ലും മരവും തമ്മിലെന്താണു ഭേദം? അതിനാല്‍ തോണിയില്‍ കയറുന്നതിനുമുമ്പ് ഞാന്‍ അങ്ങയുടെ ചരണകമലങ്ങള് നന്നായി കഴുകട്ടെ.
അതിനുശേഷം ഗംഗയുടെ മറുകര കടത്താം. വിഭോ, അങ്ങയുടെ പാദത്തിലെ പൊടികൊണ്ട് എന്റെ തോണി സുന്ദരിയായ സ്ത്രീയായി മാറിയാല്‍ എന്റെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗം നഷ്ടമാകും. എന്നുപറഞ്ഞ് വള്ളമൂന്നുകാരന്‍ രാമന്റെ പാദങ്ങള്‍ കഴുകി. അവരെ തോണിയില്‍ കയറ്റി ഗംഗ കടത്തി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: