കൊച്ചി: ചിത്ര ശില്‍പ്പ കലാരംഗത്തും കലാ ചരിത്ര ഗവേഷണ മേഖലയിലുമുള്ള പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ക്കും കേരള ലളിത കലാ അക്കാദമി നല്കുന്ന ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ശില്‍പ്പിയും ചിത്രകാരനുമായ പ്രൊഫ. എന്‍.എന്‍. റിംസണ്‍, ചിത്രകാരന് പ്രൊഫ. കെ.കെ. രാജപ്പന് എന്നിവരാണ് ഈ വര്‍ഷത്തെ ഫെല്ലോഷിപ്പിന് അര്‍ഹരായത്. 40,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും പൊന്നാടയും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.
പ്രതീകാത്മക ബിംബങ്ങള്‍ ഉപയോഗിച്ച് ശില്പ്പങ്ങള് രചിക്കുന്ന സമകാലിക ഭാരത ശില്‍പ്പികളില്‍ പ്രമുഖനാണ് എറണാകുളം ജില്ലയിലെ കാക്കൂര്‍ സ്വദേശിയായ റിംസണ്‍. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയനായ അദ്ദേഹം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ്, ബറോഡ എം.എസ്. യൂണിവേഴ്സിറ്റി, ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ട് എന്നിവിടങ്ങളില്‍ കലാപഠനം നടത്തി. ചാര്‍ക്കോള്‍ ഉപയോഗിച്ചുള്ള ഡ്രോയിംഗുകള്‍ പ്രശസ്തമാണ്.
എറണാകുളം ഓണക്കൂര്‍ സ്വദേശിയായ പ്രൊഫ. കെ.കെ. രാജപ്പന് മദ്രാസ് കോളേജ് ഓഫ് ആര്‍ട്ടില്‍ നിന്ന് നാഷണല്‍ ഡിപ്ലോമ നേടി. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായി. മാവേലിക്കര രാജാ രവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജില്‍ പ്രിന്‍സിപ്പലായി വിരമിച്ചു. കേരള ലളിത കലാ അക്കാദമിയുടെ കലാക്യാംപുകള്, പ്രിന്റ് മേക്കിംഗ് വര്‍ക്ക് ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയിലും ഇന്ത്യയിലെ നഗരങ്ങളിലും വിദേശത്തും നടത്തിയ പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: