തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിലുള്ള കേരളത്തിന്റെ ഭൂമിഅന്യാധീനപ്പെട്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള 6.30 ഏക്കര്‍ സ്ഥലമുള്ള സ്ഥാപനമായ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് 12.5 സെന്റ് കുറവുണ്ട്.
ഇത് കണ്ടെത്തുന്നതിനായി കേരള-തമിഴ്നാട് സര്‍ക്കാറുകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ജോയിന്റ് സര്‍വേ നടത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് 15 സെന്റിന് ഒരു സ്വകാര്യ വ്യക്തി പട്ടയം സമ്പാദിച്ചിട്ടുണ്ട്. ഇത് പരിശോധിക്കും, പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള തെങ്കാശിയിലെ കുറ്റാലം കൊട്ടാരത്തിന് കീഴിലുള്ള 55.60 ഏക്കര്‍ ഹിന്ദു റിലീജ്യസ് എന്‍ഡോവ്മെന്റ് എന്ന സംഘടന കയ്യേറിയിട്ടുണ്ട്.
ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പിന്‍ഗാമിയുമായി കേരള-തമിഴ്നാട് സര്‍ക്കാറുകള്‍ ഉള്‍പ്പെട്ട ഒരുകേസ് മദ്രാസ് ഹൈക്കോടതിയില്‍ നിലവിലുണ്ട്. ചെന്നൈ നുങ്കം പൊക്കം എട്ടേക്കറില്‍ നിന്ന് 1.40 ഏക്കര്‍ സ്ഥലം തമിഴ്നാട് പോലീസ് ക്വാര്ട്ടേഴ്സിനായും വശങ്ങളിലുള്ള റോഡുകള്‍ക്കുമായി കൈയേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: