തിരുവനന്തപുരം: മാരകരോഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൗജന്യമരുന്നുകള്‍ കാലാവധി തിരുത്തി വിതരണം ചെയ്യുന്നുവെന്ന ആരോപണത്തെക്കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്തെ വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞ മരുന്നുകളും ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയുണ്ട്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച വിശദീകരണം ചൂണ്ടിക്കാണിച്ച്് കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യമാണ് പരാതി നല്‍കിയിരിക്കുന്നത്.
സോഫ്റ്റ്വെയറിലുണ്ടായ തകരാര്‍ കാരണം ഒരു മരുന്നിന്റെ കാലാവധി തിരുത്തിയെന്ന് കോര്പ്പറേഷന് നേരത്തെ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണണത്തില് പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പുറമേ ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡ്രഗ്സ് കണ്ട്രോളറും ജൂലൈ 31 നകം വിശദീകരണം നല്‍കണം. കേസ് ഓഗസ്റ്റ് 10 ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: