തിരുവനന്തപുരം: നാടാര്‍ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ് നിയമസഭയില്‍ അറിയിച്ചു.
സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സ്കോളര്‍ഷിപ്പിന് അര്‍ഹമായവരുടെ വരുമാനപരിധി വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ധനവകുപ്പുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.നിലവില്‍ 150 രൂപയാണ് നല്‍കുന്നത്.
ഇത് ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും ബിരുദാനന്തരബിരുദവിദ്യാര്ത്ഥികള്ക്ക് 2500ഉും പ്രൊഫഷണല്കോഴ്സുകള്ക്ക് 3000ഉും ഹോസ്റ്റല്‍ അലവന്‍സായി 6000 രൂപയുമായാണ് വര്‍ധിപ്പിക്കുന്നത്. എല്‍.പി., യു,പി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന 125 രൂപയുടെയും 150 രൂപയുടെയും സ്കോളര്‍ഷിപ്പ് വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: