ചെന്നൈ: ബൈക്കില്‍ മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് പരിശോധന തുടങ്ങി. ജൂലായ് ഒന്നുമുതലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങിയത്. 12 വയസ്സില്‍ താഴെയുള്ളവരെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ എത്തിയവരുടെ വാഹനം തടഞ്ഞു നിര്‍ത്തിയ പോലീസ് അവരുടെ ലൈസന്‍സ് പിടിച്ചെടുത്തു.
കേരളത്തില്‍ നിന്നും മറ്റും ഈ വിവരമറിയാതെ ഇരുചക്രവാഹനങ്ങളില്‍ അതിര്‍ത്തി കടന്നെത്തിയവരാണ് ഇതില്‍ പലരും. ചിലരുടെ വാഹനം സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി. മറ്റു ചിലര്‍ ഹെല്‍മറ്റ് വാങ്ങിവന്ന് അതു പോലീസിനെ കാണിച്ചതോടെ പോലീസ് അവരുടെ വാഹനവും ലൈസന്‍സും വിട്ടുനല്‍കി.
പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് അണിയണമെന്നതു നിര്‍ബന്ധമുള്ളതിനാല്‍ അത്തരക്കാരെ പോലീസ് മുന്നറിയിപ്പു നല്കി വിട്ടയയച്ചു.ഇന്നലെ രാവിലെ എട്ടിനാരംഭിച്ച വാഹനപരിശോധന പകല്‍ 11ന് അവസാനിച്ചു. സാധാരണനിലയില്‍ 800 രൂപയ്ക്കും 900 നും വിറ്റുവന്നിരുന്ന ഹെല്‍മറ്റുകള്‍ ഇന്നലെ 1300 മുതല്‍ 1500രൂപയ്ക്കാണു വിറ്റുപോയത്.
ഒരു ബൈക്കപകടക്കേസിന്റെ വിസ്താരവേളയിലാണ് മദ്രാസ് ഹൈക്കോടതി, ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കര്‍ശനനിര്‍ദേശം നല്‍കിയത്. ഈ കേസില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍, ഇന്‍ഷുറന്‍സ് കമ്പനി യുവാവിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് എതിര്‍ത്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: