തിരുവനന്തപുരം: പാഠപുസ്തക വിതരണത്തിലെ കാലതാമസം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയില്‍ കുത്തിയിരുന്നു സമരം നടത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഗൈഡ് ലോബിയെ സഹായിക്കാനാണു പാഠപുസ്തകങ്ങളുടെ അച്ചടി വൈകിപ്പിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി വിഷയത്തെ ലാഘവത്തോടെയാണു കാണുന്നത്. സംഭവത്തിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷത്തു നിന്നും മാത്യു ടി. തോമസ് നല്കിയ അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: