ഷിംല: ഹിമാചല്‍ പ്രദേശില്‍ വനിതാ ജഡ്ജിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു. വനിതാ ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് ചീഫ് ജസ്റ്റീസ് മന്‍സൂര്‍ അഹമ്മദ് മീര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ജൂണ്‍ 11 മുതല്‍ 13 വരെ മണാലിയില്‍ നടന്ന ദേശീയ കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് സംഭവമുണ്ടായത്. സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കായി ജൂണ്‍ എട്ടിന് കൂടെ വരാന്‍ ആവശ്യപ്പെടുകയും ഒരു റിസോര്‍ട്ടിലേക്ക് കൂടെ ചെല്ലുവാന്‍ നിര്‍ബന്ധിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായിട്ടാണ് പരാതി. വനിതാ ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: