ന്യൂദല്‍ഹി: ജഡ്ജിമാരുടെയും കുടുംബങ്ങളുടെയും ചികിത്സാ ചെലവ് വിവരാവകാശ രേഖ പ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി.
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ചികിത്സാ ചെലവ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഇന്ന് ഈ ആവശ്യം അംഗീകരിച്ചാല്‍ നാളെ ജഡ്ജിമാരും കുടുംബാംഗങ്ങളും കഴിച്ച മരുന്നിന്റെ വിശദാംശം ആവശ്യപ്പെട്ടായിരിക്കും ഹര്ജിയെത്തുകയെന്ന് കോടതി നിരീക്ഷിച്ചു.
അങ്ങനെവന്നാല്‍ ജഡ്ജിമാര്‍ ഏതൊക്കെ രോഗങ്ങള്‍ക്കാണ് മരുന്നുകഴിക്കുന്നതെന്ന വിവരം ചോരുകയും അത് അവരുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന് ആണ് ഹാജരായത്. പൊതുപണം ഏത് തരത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഭൂഷണിന്റെ വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: