മുംബൈ: മദ്രസകളില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നില്ലെന്നും അതിനാല്‍ അവയെ സ്കൂളുകളായി കണക്കാക്കാന്‍ കഴിയില്ലെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍. മതപരമായ വിദ്യാഭ്യാസത്തിന്റെ ഭാഗമായ മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്കാന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
മദ്രസകള്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സംവിധാനമാണ്. റെഗുലര്‍ വിദ്യാലയങ്ങളുമായി ഇവയ്ക്ക് ഏറെ വ്യത്യാസമുണ്ട്. അവിടെ ഔപചാരിക വിദ്യാഭ്യാസ പാഠ്യപദ്ധതി പിന്തുടരുന്നില്ല. സി.ബി.എസ്.ഇ പോലെ ഏതെങ്കിലും വിദ്യാഭ്യാസ ബോര്‍ഡിന്റെ അനുബന്ധമല്ലെന്നും സര്‍ക്കാര്‍ പറയുന്നു.
മദ്രസകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രം, കണക്ക്, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കണമെന്ന ഉത്തരവ് പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത്തരമൊരു നിലപാടിലെത്തിയത്.
ഓപചാരിക വിദ്യാഭ്യാസ പാഠ്യപദ്ധതി നടപ്പാക്കിയാല്‍ മാത്രമേ മദ്രസകള്‍ക്ക് ഇനി സര്‍ക്കാര്‍ സഹായം ലഭ്യമാകൂ. മദ്രസകളുടെ നവീകരണത്തിന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 100 കോടി രൂപയാണ് മോദി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: