പ്രഭാതത്തില്‍ തന്നെ അവര്‍ മിഥിലാ നഗരിയിലെത്തി ഋഷിമാരുടെ വാസസ്ഥലത്തു താമസിച്ചു. വിശ്വാമിത്രന് വന്നതറിഞ്ഞ് ജനകന് തന്റെ പുരോഹിതനും അഹല്യാപുത്രനുമായ ശതാനന്ദനോടുകൂടി തിടുക്കത്തില്‍ വന്ന് എതിരേറ്റു. മഹാത്മാക്കളായ ഋത്വിക്കുകളും അര്ഘ്യംകൊണ്ട് വിധിയാംവണ്ണം പൂജിച്ചു. ആസനം നല്കി.
വിശ്വാമിത്രന്റെ ആഗമനത്തോടെ ദേവതകള്‍ തന്നില്‍ പ്രസന്നനായി എന്നു ജാനകന് പറഞ്ഞു. കുശലപ്രശ്നങ്ങള്‍ക്കുശേഷം ജനകന് ചോദിച്ചു.”ദേവപുത്രന്മാരെപ്പോലെ ശോഭിക്കുന്ന ഈ ഉത്തമകുമാരന്മാര്‍ ആരുടെ പുത്രന്മാരാണ്.? ഇവര്‍ എന്റെ ഹൃദയത്തില്‍ നരനാരായണപ്രതീതി ജനിപ്പിക്കുന്നു.” ഇതിനു മറുപടിയായി രണ്ടുപേരും കോസലരാജാവായ ദശരഥന്റെ പുത്രന്മാരായ രാമന് ലക്ഷ്മണന് എന്നിവരാണെന്നും തന്റെ യജ്ഞം സംരക്ഷിക്കാന്‍ കൂട്ടിക്കൊണ്ടുവന്നതാണെന്നും അറിയിച്ചു.
തുടര്‍ന്ന് താടകാ സുബാഹുവധങ്ങളും യാഗരക്ഷയും അഹലേ്യാദ്ധാരണവും വിവരിച്ചു. ഇവിടെ ശിവന്റെ വില്ലു കാണാന്‍ വന്നിരിക്കുകയാണ്. ജനകന്റെ ഉള്ളില്‍ ഒരാഗ്രഹം ജനിച്ചു.
രാജനന്ദനനായ ബാലകന് രഘുവരന്
രാജീവ വിലോചനന്‍ സുന്ദരന്‍ ദാശരഥി
വില്ലിതു കുലച്ചുടന്‍ വലിച്ചു മുറിച്ചീടില്‍
വല്ലഭനിവന്‍ മമ നന്ദനയ്ക്കെന്നു നൂനം
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: