വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ മണ്ണില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഭാരതത്തിന് പങ്കുണ്ടെന്നതിന് ഒരു തെളിവും ഹാജരാക്കുവാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഭാരതത്തിനെതിരെ തെളിവുകള്‍ നല്‍കിയതായി പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി പറഞ്ഞിരുന്നു.
പാക്കിസ്ഥാന് എന്തെങ്കിലും തെളിവുകള്‍ നല്‍കിയതായി തനിക്കറിയില്ലായെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഭാരതവും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: