കോട്ടയം: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് സമഗ്രപദ്ധതിയുമായി കോട്ടയം ജില്ല. സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി ഒരു ജില്ല മുഴുവനായി നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. 228 ലക്ഷം രൂപയാണ് പദ്ധതിനടത്തിപ്പിനായി പ്രതീക്ഷിക്കുന്ന ചെലവ്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനോടൊപ്പം ഉടമസ്ഥരുള്ള നായ്ക്കള്‍ക്കടക്കം തുടര്‍ച്ചയായി പേവിഷ പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതാണ് പദ്ധതി.ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളും മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള പരിയാരം,വാഴൂര്‍, കാഞ്ഞിരപ്പള്ളി, കടനാട്, വൈക്കം എന്നീ മൃഗാശുപത്രികളിലാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും പിടികൂടുന്ന തെരുവുനായ്ക്കളെ ശസ്ത്രക്രിയയ്ക്ക്ശേഷം പിടികൂടിയ സ്ഥലത്ത്തന്നെ തിരികെ കൊണ്ടുവിടും.ശസ്ത്രക്രിയ നടത്തിയവയെ തിരിച്ചറിയാനായി ചെവിയില്‍ പ്രത്യേക അടയാളം പതിപ്പിക്കും.
പേവിഷബാധമൂലം പ്രതിവര്‍ഷം മുപ്പതിനായിരത്തോളം പേര് ഭാരതത്തില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണായും ജില്ലാ കളക്ടര്‍ സെക്രട്ടറിയായും ഉള്ള നിര്‍വ്വഹണ കമ്മറ്റിയാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ട്ലക്ഷം രൂപാവീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അഞ്ച്ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്തിന് 10 ലക്ഷം രൂപയുമാണ് പദ്ധതിനടത്തിപ്പിന് വകയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: