മലപ്പുറം: പ്ലസ് വണ്‍ അഡ്മിഷന് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഹരിശങ്കറിന്റെ മരണത്തിന് വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവാദിയെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് ആരോപിച്ചു.
സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ എസ്എസ്എല്‍സി വിജയ ശതമാനം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠത്തിന് സൗകര്യമൊരുക്കാത്തതാണ് ഹരിശങ്കര്‍ എന്ന വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത്. വിദ്യാഭ്യാസ വകുപ്പ് അധികൃതരും വിദ്യാഭ്യാസ മന്ത്രിയുമാണ് ഇതിന് ഉത്തരവാദികള്‍.
വിദ്യാര്‍ത്ഥികളുടെ ഭാവിയെടുത്ത് പന്താടുകയാണിവര്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, എല്ലാവര്ക്കും ഉപരിപഠന സൗകര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: