തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിലെ പ്രതികളെ രക്ഷിക്കാന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അയൂബ് ഖാന് ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതേതുടര്‍ന്ന് അയൂബ് ഖാനെ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി.
ഇടനിലക്കാരുമായി ചേര്‍ന്ന് പ്രതികളെ രക്ഷിക്കാനായിരുന്നു അയൂബ് ഖാന് ശ്രമിച്ചത്. അസി. നേരത്തെ പ്രോസിക്യൂട്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ക്രൈംബ്രാഞ്ച് ഇയാളുടെ ഫോണ്‍ സംഭാഷണം പിടിച്ചെടുക്കുകയായിരുന്നു. കേസില്‍ കുടുക്കാതിരിക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ ആവശ്യപ്പെടുന്നതടക്കമുള്ള ഫോണ്‍ സംഭാഷണങ്ങളും പണം നല്കാന് എത്തിയതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും തുടര്‍ന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചു. എന്നാല്‍, ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്ന് അഡ്വ. അയൂബ് ഖാന് പ്രതികരിച്ചു.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പറവൂര്‍ പെണ്‍വാണിഭകേസ്. അച്ഛന് ഇടനിലക്കാരനായി നിന്നുകൊണ്ട് 2009 ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫ്ളാറ്റില്‍ വച്ച് പലര്‍ക്കും കാഴ്ച വെച്ചുവെന്നായിരുന്നു കേസ്. 50ഓളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍ പത്തോളം കേസുകളുടെ വിചാരണ മാത്രമാണ് നടന്നിട്ടുള്ളത്.
കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനു ഏഴു വര്‍ഷം തടവ് ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: